ഇറാൻ‌ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി

News portal



മാധ്യമവിലക്കും യാത്രാനിരോധനവും ഉള്ളതിനാൽ പല റിപ്പോർട്ടുകൾക്കും സ്ഥിരീകരണമില്ല.


സർക്കാർവിരുദ്ധ പ്രക്ഷോഭം തുടർന്നാൽ ഉരുക്കുമുഷ്‌ടി നേരിടേണ്ടിവരുമെന്ന് ഇറാനിലെ റവലൂഷണറി ഗാർഡ് ബ്രിഗേഡിയർ ജനറൽ ഇസ്മയിൽ കോസ്‌വാരി മുന്നറിയിപ്പു നല്കി.

വിലക്കയറ്റത്തിനും അഴിമതിക്കും എതിരേ എന്ന പേരിൽ നടക്കുന്ന പ്രക്ഷോഭത്തിൽ പൊതുമുതൽ നശിപ്പിക്കുന്നതും രാഷ്‌ട്രീയ മുദ്രാവാക്യം ഉയർത്തുന്നതും അംഗീകരിക്കാനാവില്ലെന്നും ജനറൽ ഇസ്മയിൽ കോസ്‌വാരി പറഞ്ഞു. ‌

ഇതിനിടെ, ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ 10 പേർ കൊല്ലപ്പെട്ടു. സായുധരായ പ്രതിഷേധക്കാർ പോലീസ് സ്റ്റേഷനും സൈനിക കേന്ദ്രങ്ങളും പിടിച്ചെടുക്കാനുള്ള നീക്കത്തിനിടെയാണ് ആളപായം ഉണ്ടായത്. ഞായറാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിലാണ് 10 പേർ മരണപ്പെട്ടത്. ഇതോടെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.

2009ൽ മുൻ പ്രസിഡന്‍റ് അഹമ്മദി നെജാദിന്‍റെ തെരഞ്ഞെടുപ്പുവിജയത്തിനു പിന്നാലെ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട ഗ്രീൻ പ്രക്ഷോഭത്തിനുശേഷം ഇറാനിൽ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്നു വിലയിരുത്തപ്പെടുന്നു.

പ്രകടനങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ മൊബൈൽ ഫോണിലെ ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്. മാധ്യമവിലക്കും യാത്രാനിരോധനവും ഉള്ളതിനാൽ പല റിപ്പോർട്ടുകൾക്കും സ്ഥിരീകരണമില്ല.


0 Comments

Sort by